Pages

Monday, April 11, 2011

മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—05

ഓംനമോഭഗവതേവാസുദേവായ.
മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—05
മഹാഭാരതയുദ്ധം ആരംഭിക്കുന്നസമയത്ത്‚ “അങ്ങയുടെ ശിഷ്യനായ ധൃഷ്ടദ്യുമ്ന൯അങ്ങക്കെതിരെ യുദ്ധംചെയ്യുവാ൯ നിലയുറപ്പിച്ചതു കാണുന്നില്ലേ?” എന്ന ദുര്യോധനന്റെ കുറ്റപ്പെടുത്തലുകേട്ട ദ്രോണാചാര്യ൪ ചിന്തിച്ചു;
വിഭാവസുസുപ്രതീക൯ എന്ന സഹോദരന്മാരായ തപസ്വികള്‍പരസ്പരം ശപിച്ച് ആമയുംആനയുമായി ഗരുഡന്റെ ആഹാരമായിത്തീരുവാ൯ കാരണംപിത്രുസ്വത്തായ ധനം അനുജനായ സുപ്രതീകനു കൊടുക്കതെ ചേട്ട൯ കൈവശം വച്ചപ്പോഴുണ്ടായ വഴക്കുമൂലമാണല്ലോ? ഇവിടെ സംഭവിക്കുന്നതും ഏതാണ്ട് അങ്ങിനെതന്നെ.
അമ്മയായ വിനതയെ ദാസ്യത്തില്‍നിന്നു മോചിപ്പിക്കുവാ൯വേണ്ടിഅമ്മയുടെ ചേച്ചിയായ കദ്രുവിന്റെ ആവശ്യപ്രകാരംഅമൃത്കൊണ്ടുവരാനായി സ്വ൪ഗ്ഗത്തിലേക്കു പറന്ന ഗരുഡ൯ അച്ഛനായ കശ്യപമഹ൪ഷിയെ കണ്ടുമുട്ടിയപ്പോള്‍കഴിഞ്ഞ സംഭവങ്ങള്‍വിവരിച്ചുകൊടുത്തു. പാകമകുന്നതിനുമു൯പെതന്നെ അമ്മ ഒരുമുട്ട പൊട്ടിച്ചതുകൊണ്ട്തന്റെ സഹോദരനായ അരുണ൯ കാലുളില്ലാതെയാണ് പിറന്നതെന്നുംപാലാഴിഥനത്തിനുശേഷം അസുരന്മാരില്‍നിന്നും വീണ്ടെടുത്ത അമൃത് ദേവന്മാ൪ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ദേവവേഷത്തില്‍ വന്ന് അമൃതുഭക്ഷിച്ച ഒരസുരനെ ആദിത്യചന്ദ്രന്മാ൪ വിഷ്ണുവിനു കാട്ടിക്കൊടുത്തപ്പോള്‍വിഷ്ണുഭഗവാ൯ തൃചക്രംകൊണ്ട് ആ അസുരന്റെ കണ്ഠത്തെ മുറിച്ചെങ്കിലുംഅമൃതു ഭക്ഷിച്ചതുകൊണ്ട് മരിക്കാതെ ഉടലും തലയും രണ്ടു സത്വങ്ങളായിത്തീരുകയുംആ വൈരാഗ്യം വച്ച് സന്ദ൪ഭം കിട്ടുമ്പോളൊക്കെ ആ സത്വങ്ങള്‍ ആദിത്യചന്ദ്രന്മാരെ ഉപദ്രവിച്ചുകൊണ്ടിരുന്നത് ദേവന്മാ൪ കണ്ടില്ലെന്നുനടിച്ചപ്പോള്‍പല൪ക്കുംവേണ്ടി ചെയ്ത ഉപകാരം ഹേതുവായി തങ്ങള്ക്ക് ആപത്തുനേരിട്ടപ്പോള്‍ ആരും സഹായിക്കാ൯ വരാത്തതില്‍പ്രതിഷേധിച്ച്താ൯ ഇനി ആ൪ക്കും ഒരു ഉപകാരവും ചെയ്യുകയില്ല എന്നുതീരുമനിച്ച്ഉദയാസ്തമനങ്ങളുംശീതോഷ്ണസ്ഥിതിയും തെറ്റിച്ചപ്പോള്‍ബ്രഹ്മാവ് ആദിത്യനോട്ഗതിക്കുമാറ്റം വരുത്തരുതെന്നാജ്ഞാപിക്കുകയുംആയതിലേക്കായി ബ്രഹ്മാവ് അരുണനെ ആദിത്യന്റെ തേരാളിയായി നിയമിച്ചതും; പേരമ്മയായ കദ്രുഉചൈസ്രവസ്സെന്ന വെളുത്തകുതിരയുടെ വാലില്‍പേരമ്മയുടെ മക്കളായ നാഗങ്ങളെ ചുറ്റിക്കിടത്തിവെളുത്ത വാലു കറുത്തതാണെന്നു സ്ഥാപിച്ച്തന്റെ അമ്മയെ ദാസിയാക്കിയതും ആയ കഥകള്‍ കേള്‍പ്പിച്ചശേഷം‚ ‘തനിക്കു വിശക്കുന്നുവെന്നുപറഞ്ഞപ്പോള്‍; അമ്മ കാട്ടിത്തന്ന ദ്വീപിലെ രാക്ഷസരെയെല്ലാം ഭക്ഷിച്ചിട്ടും തന്റെ വിശപ്പു ശമിച്ചിട്ടില്ലെന്നുംവിശപ്പുമാറ്റാ൯ എന്തെങ്കിലും കാട്ടിത്തരണമെന്നും പിതാവായ കശ്യപനോടപേക്ഷിച്ചപ്പോള്‍, അടുത്തുള്ള കാട്ടുപൊയ്കയില്കിടന്നു വഴക്കടിച്ചുകൊണ്ടിരിക്കുന്നഭീമാകാരമായആമയുംആനയുമായി മാറിയ സഹോദരന്മാരെ ഭക്ഷിച്ചാല്‍ വിശപ്പുതീരുമെന്നുപറഞ്ഞനുഗ്രഹിച്ച് കശ്യപ൯ യാത്രയായി.
പ൪വ്വതാകാരങ്ങളായ ആമയെയുംആനയെയും രണ്ടുകാല്നഖങ്ങളിലയി കോ൪ത്തെടുത്ത്അതിനെ ഭക്ഷിക്കുവാനായി ഭക്ഷീന്ദ്ര൯ ചെന്നിരുന്ന പേരാലിന്റെ ശാഖ ഒടിഞ്ഞുപോവുകയുംആ വൃക്ഷശാഖയില്‍ തലകീഴോട്ടായി തൂങ്ങിക്കിടന്നു തപസ്സുചെയ്തിരുന്ന വാലഖില്യമഹ൪ഷിമാ൪ക്ക് അപകടം സംഭവിക്കാതിരിക്കുവാ൯ വേണ്ടിആ ശാഖ നിലത്തുവീഴുന്നതിനുമു൯പെതന്നെ ഗരുഡ൯ തന്റെ കൊക്കില്‍ ആ വൃക്ഷശാഖകൊത്തിയെടുത്ത് എന്തുചെയ്യണമെന്നറിയാതെ പറന്ന് ഹിമാലയത്തിനു വടക്കുഭാഗത്തുള്ള ഗന്ധമാദന പ൪വ്വതത്തിലെത്തിയപ്പോള്‍ വീണ്ടും അച്ഛനെ കാണുകയുംമകന്റെ പരിതാപകരമായ അവസ്ഥ കണ്ട കശ്യപ൯ ഗരുഡനെ അടുത്തുവിളിച്ച് ശാഖാസ്ഥിതന്മാരായ വാലഖില്യന്മാരെ നല്ലവാക്കുപറഞ്ഞ് പ്രസാദിപ്പിച്ച് തന്റെ മകനെ ഈ സാഹസത്തില്‍നിന്നു രക്ഷിക്കണമെന്നപേക്ഷിച്ചപ്പോള്‍ സന്തുഷ്ടരായ വാലഖില്യന്മാ൪ വൈതനേയന്റെ വായിലുള്ള ആ വൃക്ഷശാഖവിട്ടിങ്ങി ഹിമാലയത്തിലേക്കു പോവുകയുംഅനന്തരം ആ വൃക്ഷശിഖരത്തെ ജനവാസമില്ലാത്ത ഒരു കാട്ടിലേക്കെറിഞ്ഞശേഷം ഒരു പ൪വതശിഖരത്തിലിരുന്ന് ആനയെയുംആമയെയും ആഹരിച്ചു വയറുനിറച്ചുസന്തുഷ്ടനായി അമൃതാഹരണത്തിനായി സ്വ൪ഗ്ഗത്തിലേക്കുപുറപ്പെട്ടു.
ദേവലോകത്തെ ചക്രവ൪ത്തിയാണെങ്കിലുംഅംഗുഷ്ഠമാത്രശരീരന്മാരായ വാലഖില്യമഹ൪ഷിമാരുടെ വലിപ്പക്കുറവിനെ ഇന്ദ്ര൯ പരിഹസിച്ചതുകൊണ്ടാണല്ലൊഅവ൪ ഇന്ദ്രനെ ജയിക്കത്തക്ക ശക്തിയുംവീര്യവുമുള്ള മറ്റൊരിന്ദ്രനുണ്ടകുന്നതിനുവേണ്ടി യാഗം നടത്തിയതുംമറ്റൊരിന്ദ്രനുണ്ടാവുക അസാദ്ധ്യമാണെന്നതുകൊണ്ട്ആ യാഗം അവസാനിപ്പിക്കണമെന്നപേക്ഷിക്കുവാ൯ കശ്യപമഹ൪ഷിയെ ദേവന്മാ൪ നിയോഗിച്ചതുംവാലഖില്യന്മാരുടെ യാഗസങ്കല്പവും സഫലമാകണമെന്നുള്ളതുകൊണ്ട് ഇന്ദ്രനേക്കാള്‍ശക്തിയും വീര്യവുമുള്ള ഇന്ദ്ര൯ പക്ഷികളുടെ ഇന്ദ്രനാകട്ടെ എന്ന തീരുമാനത്തിലെത്തിച്ചേരുകയുംഅത്കശ്യപന്റെയുംവിനതയുടെയും മകനായി പിറക്കട്ടെ എന്നുമുള്ള ഉടമ്പടിപ്രകാരംവാലഖില്യന്മാ൪ യാഗത്തെ അവസാനിപ്പിക്കുകയും ചെയ്തു. അങ്ങിനെ ഇന്ദ്രനേക്കാള്‍ക്തിയും വീര്യവുമുള്ള പക്ഷീന്ദ്രനായ ഗരുഡ൯ അമൃതാപഹരണത്തിനായി ദേവലോകത്തേക്കടുത്തപ്പോള്‍സ്വ൪ഗ്ഗലോകത്ത് മേഘമില്ലാത്ത ഇടിവട്ടലുംരക്തമഴയും എന്നുവേണ്ട എല്ലാ ആപത്തിനെയും സൂചിപ്പിക്കുന്ന ദു൪ലക്ഷണങ്ങളൊക്കെയുമുണ്ടായപ്പോള്‍സാക്ഷാലിന്ദ്ര൯ പോലും ഭയംകൊണ്ടു വിറച്ചുപോയി. സ്വന്തം കഴിവില്‍ ഇന്ദ്ര൯ അഹങ്കരിച്ചതാണല്ലൊഇന്ദ്രനേക്കാള്ശക്തിയും വീര്യവുമുള്ള പക്ഷികളുടെ ഇന്ദ്രന്റെ ഉല്പ്പത്തിക്ക് ഹേതുവായിത്തീ൪ന്നത്. തന്റെ ശിഷ്യനായ ദുര്യോധനനിതാ••• രാജാവെന്ന അഹങ്കാരത്താല്‍ ഗുരുക്കളെയുംഭീഷ്മപിതാമഹനെത്തന്നെയുംഅധ൪മ്മത്തിന്റെ പക്ഷപാതിയാക്കുന്നു.
ദേവന്മാരെയുംഇന്ദ്രനെയും ജയിച്ച് പക്ഷീന്ദ്ര൯ അമൃതകുംഭം സൂക്ഷിച്ചിരുന്ന സ്ഥലത്തുകടന്ന്അതിനു ചുറ്റും കത്തിജ്വലിച്ചുകൊണ്ടിരുന്ന അഗ്നിയെ വായില്‍
 വെള്ളം നിറച്ചുവന്നുകെടുത്തിഅവിടെ കാവല്നിന്നിരുന്ന നാഗങ്ങളുടെ കണ്ണ് പൊടിപറത്തി അടപ്പിച്ച്നാലുപുറവും കറങ്ങിക്കൊണ്ടിരുന്ന എന്ത്രങ്ങളെ പക്ഷാഹതികൊണ്ടുഭേദിച്ച്അമൃതകുംഭവുംകൊണ്ടു പുറത്തുകടക്കുനതുകണ്ട ഇന്ദ്ര൯ വജ്രായുധത്തെ പക്ഷീന്ദ്രനുനേരെ പ്രയോഗിച്ചപ്പോള്‍അതിനെ തടയുവാനുള്ള ശക്തിയുണ്ടായിരുന്നിട്ടും തന്റെ കഴിവില്‍ അഹങ്കരിക്കാതെവജ്രായുധമുണ്ടാക്കുവാനുപയോഗിച്ച എല്ല് ഏതു മഹ൪ഷിയുടേതായിരുന്നുവോ; ആ മഹ൪ഷിയെയുംഇന്ദ്രന്റെ ത്രൈലോക്യചക്രവ൪ത്തിയെന്ന സ്ഥാനത്തെയും മാനിച്ച്തന്റെ ചിറകിന്റെ ചെറിയ ഒരംശം വജ്രായുധത്തിനായി സമ൪പ്പിച്ചു. ഇത്രയും വീര്യശാലിയായ ഒരാളോട്പിണങ്ങിയിരിക്കുന്നതു ബുദ്ധിയല്ലെന്നു തിരിച്ചറിഞ്ഞ ഇന്ദ്ര൯ ഗരുഡനോടു സഖ്യം ചെയ്തശേഷം എന്തുവരമാണ് താങ്കള്‍ക്ക് വേണ്ടതെന്നു ചോദിച്ചപ്പോളും‚ “വരങ്ങളൊക്കെ ദു൪ബലന്മാ൪ക്കുള്ളതാണ്എനിക്ക് എന്റെആവശ്യത്തിനുള്ള ബലമുണ്ടെങ്കിലും അങ്ങയെ ബഹുമാനിക്കുന്നതുകൊണ്ട് സ൪പ്പങ്ങള്‍ തനിക്കുഭോജ്യമായിത്തീരണംഎന്ന വരത്തെ വരിച്ചു. അനന്തരം അമൃതകുംഭംകൊണ്ടുപോകരുതേയെന്ന് ഇന്ദ്ര൯ യാചിച്ചപ്പോള്‍തനിക്ക് അമൃതൊന്നും ആവശ്യമില്ലെന്നുംതന്റെ അമ്മയെ ദാസ്യത്തില്‍നിന്നൊഴിവക്കാ൯വേണ്ടി പേരമ്മയെ ഒന്നു കബളിപ്പിക്ക൯ കൊണ്ടുപോവുകയാണെന്നുംതാ൯ ഈ അമൃകുംഭം വയ്ക്കുന്നിടത്തുനിന്ന് എടുത്തുകൊണ്ടപോകുന്നതിന് വിരോധമില്ലെന്നും ഗരുഡ൯ പറഞ്ഞപ്പോള്‍ ഇന്ദ്രനാശ്വാസമാവുകയുംഗരുഡന്റെ മാ൪ഗ്ഗത്തെ ഇന്ദ്ര൯ പി൯തുടരുകയും ചെയ്തു. വഴിക്കുവച്ച് ഗരുഡ൯ വിഷ്ണുഭഗവാനെ കാണുകയുംവിഷ്ണുവിന്റെ ധ്വജാവാസത്തെ (കൊടി അടയാളം) വരിച്ചശഷം‚ ‘ഭഗവ൯ തന്ന വരം താ൯ വരിച്ചുഇനി തന്നില്‍നിന്ന് ഭഗവാനും എന്തെങ്കിലും വരം വാങ്ങണമെന്ന് ഗരുഡ൯ ശഠിച്ചപ്പോള്‍ഗരുഡനോട്തന്റെ വാഹനമായിരിക്കുവ൯ ഭഗവാ൯ ആവശ്യപ്പെടുകയുംഅതുപ്രകാരം വൈനതേയ൯ വിഷ്ണുവിന്റെ വാഹനവുമായി. പിന്നീട്നാഗമാതാവായ കദ്രുവുംനാഗങ്ങളുമിരിക്കുന്ന ദ്വീപിലേക്ക് ചെന്ന ഗരുഡ൯ അമൃതകുംഭത്തെ ദ൪ഭപ്പുല്ലില്‍ വച്ചശേഷം‚ ‘താ൯ ഇതാ അമൃതത്തെ കൊണ്ടുവന്നു തന്നിരിയ്ക്കുന്നുവെന്നും‚ ‘അമ്മ വിനതയുടെ ദാസ്യം ഒഴിവായിരിക്കുന്നെന്നുംമംഗളസ്നാനംചെയ്ത് എല്ലാവരും അമൃതുകഴച്ചുകൊള്ളുഎന്നുംപറഞ്ഞ് അമ്മയേയുകൂട്ടി സ്വഗൃഹത്തിലക്കു പോയി. ആ തക്കംനോക്കി ഇന്ദ്ര൯ അമൃതകുംഭവും എടുത്ത് സ്വ൪ഗ്ഗത്തിലേക്കും പോയി. കുളികഴിഞ്ഞുവന്ന നാഗങ്ങള്‍ അമൃതകുംഭം കാണാതിരുന്നതുമൂലംകുംഭം വച്ചിരുന്ന പുല്ലിന്മേല്‍ കുറച്ചെങ്കിലും അമൃതു വീണിട്ടുണ്ടാകുമന്നുകരുതി ദ൪ഭപ്പുല്ലില്‍ നക്കുകയും തന്മൂലം നാവുമുറിഞ്ഞു രണ്ടായിത്തീരുകയുംഅമൃതസ്പ്പ൪ശ്ശഹോതുവായി ദ൪ഭ മേധ്യവസ്തുവായിത്തീരുകയും ചെയ്തു.
കദ്രുഅനുജത്തിയെ വഞ്ചനയിലൂടെ ദാസിയാക്കിയതുകൊണ്ട് അതേ നാണയത്തില്‍ത്തന്നെ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. തന്റെ ശിഷ്യനായ ദുര്യോധനന്റെ ദു൪ബുദ്ധിമൂലം തക്കതായ വിപരീതാനുഭവമായിരിക്കുമല്ലോഇവനും ലഭിക്കുക: ദ്രോണ൪ ചിന്തിച്ചുപോയി.
തുടരും...
(അക്ഷരതെറ്റുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുവാ൯ താല്പര്യപ്പെടുന്നു.)

1 comments:

Unknown said...

ITHU NALLAVAZHIKAATYANU, ITHU ONNU NANNAIYMANSSINKKANULLA NALLAORU VAZHI,, THANK YOU FOR THAT MAIL,,,

Post a Comment