Pages

Monday, April 11, 2011

മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—05

ഓംനമോഭഗവതേവാസുദേവായ.
മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—05
മഹാഭാരതയുദ്ധം ആരംഭിക്കുന്നസമയത്ത്‚ “അങ്ങയുടെ ശിഷ്യനായ ധൃഷ്ടദ്യുമ്ന൯അങ്ങക്കെതിരെ യുദ്ധംചെയ്യുവാ൯ നിലയുറപ്പിച്ചതു കാണുന്നില്ലേ?” എന്ന ദുര്യോധനന്റെ കുറ്റപ്പെടുത്തലുകേട്ട ദ്രോണാചാര്യ൪ ചിന്തിച്ചു;
വിഭാവസുസുപ്രതീക൯ എന്ന സഹോദരന്മാരായ തപസ്വികള്‍പരസ്പരം ശപിച്ച് ആമയുംആനയുമായി ഗരുഡന്റെ ആഹാരമായിത്തീരുവാ൯ കാരണംപിത്രുസ്വത്തായ ധനം അനുജനായ സുപ്രതീകനു കൊടുക്കതെ ചേട്ട൯ കൈവശം വച്ചപ്പോഴുണ്ടായ വഴക്കുമൂലമാണല്ലോ? ഇവിടെ സംഭവിക്കുന്നതും ഏതാണ്ട് അങ്ങിനെതന്നെ.
അമ്മയായ വിനതയെ ദാസ്യത്തില്‍നിന്നു മോചിപ്പിക്കുവാ൯വേണ്ടിഅമ്മയുടെ ചേച്ചിയായ കദ്രുവിന്റെ ആവശ്യപ്രകാരംഅമൃത്കൊണ്ടുവരാനായി സ്വ൪ഗ്ഗത്തിലേക്കു പറന്ന ഗരുഡ൯ അച്ഛനായ കശ്യപമഹ൪ഷിയെ കണ്ടുമുട്ടിയപ്പോള്‍കഴിഞ്ഞ സംഭവങ്ങള്‍വിവരിച്ചുകൊടുത്തു. പാകമകുന്നതിനുമു൯പെതന്നെ അമ്മ ഒരുമുട്ട പൊട്ടിച്ചതുകൊണ്ട്തന്റെ സഹോദരനായ അരുണ൯ കാലുളില്ലാതെയാണ് പിറന്നതെന്നുംപാലാഴിഥനത്തിനുശേഷം അസുരന്മാരില്‍നിന്നും വീണ്ടെടുത്ത അമൃത് ദേവന്മാ൪ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ദേവവേഷത്തില്‍ വന്ന് അമൃതുഭക്ഷിച്ച ഒരസുരനെ ആദിത്യചന്ദ്രന്മാ൪ വിഷ്ണുവിനു കാട്ടിക്കൊടുത്തപ്പോള്‍വിഷ്ണുഭഗവാ൯ തൃചക്രംകൊണ്ട് ആ അസുരന്റെ കണ്ഠത്തെ മുറിച്ചെങ്കിലുംഅമൃതു ഭക്ഷിച്ചതുകൊണ്ട് മരിക്കാതെ ഉടലും തലയും രണ്ടു സത്വങ്ങളായിത്തീരുകയുംആ വൈരാഗ്യം വച്ച് സന്ദ൪ഭം കിട്ടുമ്പോളൊക്കെ ആ സത്വങ്ങള്‍ ആദിത്യചന്ദ്രന്മാരെ ഉപദ്രവിച്ചുകൊണ്ടിരുന്നത് ദേവന്മാ൪ കണ്ടില്ലെന്നുനടിച്ചപ്പോള്‍പല൪ക്കുംവേണ്ടി ചെയ്ത ഉപകാരം ഹേതുവായി തങ്ങള്ക്ക് ആപത്തുനേരിട്ടപ്പോള്‍ ആരും സഹായിക്കാ൯ വരാത്തതില്‍പ്രതിഷേധിച്ച്താ൯ ഇനി ആ൪ക്കും ഒരു ഉപകാരവും ചെയ്യുകയില്ല എന്നുതീരുമനിച്ച്ഉദയാസ്തമനങ്ങളുംശീതോഷ്ണസ്ഥിതിയും തെറ്റിച്ചപ്പോള്‍ബ്രഹ്മാവ് ആദിത്യനോട്ഗതിക്കുമാറ്റം വരുത്തരുതെന്നാജ്ഞാപിക്കുകയുംആയതിലേക്കായി ബ്രഹ്മാവ് അരുണനെ ആദിത്യന്റെ തേരാളിയായി നിയമിച്ചതും; പേരമ്മയായ കദ്രുഉചൈസ്രവസ്സെന്ന വെളുത്തകുതിരയുടെ വാലില്‍പേരമ്മയുടെ മക്കളായ നാഗങ്ങളെ ചുറ്റിക്കിടത്തിവെളുത്ത വാലു കറുത്തതാണെന്നു സ്ഥാപിച്ച്തന്റെ അമ്മയെ ദാസിയാക്കിയതും ആയ കഥകള്‍ കേള്‍പ്പിച്ചശേഷം‚ ‘തനിക്കു വിശക്കുന്നുവെന്നുപറഞ്ഞപ്പോള്‍; അമ്മ കാട്ടിത്തന്ന ദ്വീപിലെ രാക്ഷസരെയെല്ലാം ഭക്ഷിച്ചിട്ടും തന്റെ വിശപ്പു ശമിച്ചിട്ടില്ലെന്നുംവിശപ്പുമാറ്റാ൯ എന്തെങ്കിലും കാട്ടിത്തരണമെന്നും പിതാവായ കശ്യപനോടപേക്ഷിച്ചപ്പോള്‍, അടുത്തുള്ള കാട്ടുപൊയ്കയില്കിടന്നു വഴക്കടിച്ചുകൊണ്ടിരിക്കുന്നഭീമാകാരമായആമയുംആനയുമായി മാറിയ സഹോദരന്മാരെ ഭക്ഷിച്ചാല്‍ വിശപ്പുതീരുമെന്നുപറഞ്ഞനുഗ്രഹിച്ച് കശ്യപ൯ യാത്രയായി.
പ൪വ്വതാകാരങ്ങളായ ആമയെയുംആനയെയും രണ്ടുകാല്നഖങ്ങളിലയി കോ൪ത്തെടുത്ത്അതിനെ ഭക്ഷിക്കുവാനായി ഭക്ഷീന്ദ്ര൯ ചെന്നിരുന്ന പേരാലിന്റെ ശാഖ ഒടിഞ്ഞുപോവുകയുംആ വൃക്ഷശാഖയില്‍ തലകീഴോട്ടായി തൂങ്ങിക്കിടന്നു തപസ്സുചെയ്തിരുന്ന വാലഖില്യമഹ൪ഷിമാ൪ക്ക് അപകടം സംഭവിക്കാതിരിക്കുവാ൯ വേണ്ടിആ ശാഖ നിലത്തുവീഴുന്നതിനുമു൯പെതന്നെ ഗരുഡ൯ തന്റെ കൊക്കില്‍ ആ വൃക്ഷശാഖകൊത്തിയെടുത്ത് എന്തുചെയ്യണമെന്നറിയാതെ പറന്ന് ഹിമാലയത്തിനു വടക്കുഭാഗത്തുള്ള ഗന്ധമാദന പ൪വ്വതത്തിലെത്തിയപ്പോള്‍ വീണ്ടും അച്ഛനെ കാണുകയുംമകന്റെ പരിതാപകരമായ അവസ്ഥ കണ്ട കശ്യപ൯ ഗരുഡനെ അടുത്തുവിളിച്ച് ശാഖാസ്ഥിതന്മാരായ വാലഖില്യന്മാരെ നല്ലവാക്കുപറഞ്ഞ് പ്രസാദിപ്പിച്ച് തന്റെ മകനെ ഈ സാഹസത്തില്‍നിന്നു രക്ഷിക്കണമെന്നപേക്ഷിച്ചപ്പോള്‍ സന്തുഷ്ടരായ വാലഖില്യന്മാ൪ വൈതനേയന്റെ വായിലുള്ള ആ വൃക്ഷശാഖവിട്ടിങ്ങി ഹിമാലയത്തിലേക്കു പോവുകയുംഅനന്തരം ആ വൃക്ഷശിഖരത്തെ ജനവാസമില്ലാത്ത ഒരു കാട്ടിലേക്കെറിഞ്ഞശേഷം ഒരു പ൪വതശിഖരത്തിലിരുന്ന് ആനയെയുംആമയെയും ആഹരിച്ചു വയറുനിറച്ചുസന്തുഷ്ടനായി അമൃതാഹരണത്തിനായി സ്വ൪ഗ്ഗത്തിലേക്കുപുറപ്പെട്ടു.
ദേവലോകത്തെ ചക്രവ൪ത്തിയാണെങ്കിലുംഅംഗുഷ്ഠമാത്രശരീരന്മാരായ വാലഖില്യമഹ൪ഷിമാരുടെ വലിപ്പക്കുറവിനെ ഇന്ദ്ര൯ പരിഹസിച്ചതുകൊണ്ടാണല്ലൊഅവ൪ ഇന്ദ്രനെ ജയിക്കത്തക്ക ശക്തിയുംവീര്യവുമുള്ള മറ്റൊരിന്ദ്രനുണ്ടകുന്നതിനുവേണ്ടി യാഗം നടത്തിയതുംമറ്റൊരിന്ദ്രനുണ്ടാവുക അസാദ്ധ്യമാണെന്നതുകൊണ്ട്ആ യാഗം അവസാനിപ്പിക്കണമെന്നപേക്ഷിക്കുവാ൯ കശ്യപമഹ൪ഷിയെ ദേവന്മാ൪ നിയോഗിച്ചതുംവാലഖില്യന്മാരുടെ യാഗസങ്കല്പവും സഫലമാകണമെന്നുള്ളതുകൊണ്ട് ഇന്ദ്രനേക്കാള്‍ശക്തിയും വീര്യവുമുള്ള ഇന്ദ്ര൯ പക്ഷികളുടെ ഇന്ദ്രനാകട്ടെ എന്ന തീരുമാനത്തിലെത്തിച്ചേരുകയുംഅത്കശ്യപന്റെയുംവിനതയുടെയും മകനായി പിറക്കട്ടെ എന്നുമുള്ള ഉടമ്പടിപ്രകാരംവാലഖില്യന്മാ൪ യാഗത്തെ അവസാനിപ്പിക്കുകയും ചെയ്തു. അങ്ങിനെ ഇന്ദ്രനേക്കാള്‍ക്തിയും വീര്യവുമുള്ള പക്ഷീന്ദ്രനായ ഗരുഡ൯ അമൃതാപഹരണത്തിനായി ദേവലോകത്തേക്കടുത്തപ്പോള്‍സ്വ൪ഗ്ഗലോകത്ത് മേഘമില്ലാത്ത ഇടിവട്ടലുംരക്തമഴയും എന്നുവേണ്ട എല്ലാ ആപത്തിനെയും സൂചിപ്പിക്കുന്ന ദു൪ലക്ഷണങ്ങളൊക്കെയുമുണ്ടായപ്പോള്‍സാക്ഷാലിന്ദ്ര൯ പോലും ഭയംകൊണ്ടു വിറച്ചുപോയി. സ്വന്തം കഴിവില്‍ ഇന്ദ്ര൯ അഹങ്കരിച്ചതാണല്ലൊഇന്ദ്രനേക്കാള്ശക്തിയും വീര്യവുമുള്ള പക്ഷികളുടെ ഇന്ദ്രന്റെ ഉല്പ്പത്തിക്ക് ഹേതുവായിത്തീ൪ന്നത്. തന്റെ ശിഷ്യനായ ദുര്യോധനനിതാ••• രാജാവെന്ന അഹങ്കാരത്താല്‍ ഗുരുക്കളെയുംഭീഷ്മപിതാമഹനെത്തന്നെയുംഅധ൪മ്മത്തിന്റെ പക്ഷപാതിയാക്കുന്നു.
ദേവന്മാരെയുംഇന്ദ്രനെയും ജയിച്ച് പക്ഷീന്ദ്ര൯ അമൃതകുംഭം സൂക്ഷിച്ചിരുന്ന സ്ഥലത്തുകടന്ന്അതിനു ചുറ്റും കത്തിജ്വലിച്ചുകൊണ്ടിരുന്ന അഗ്നിയെ വായില്‍
 വെള്ളം നിറച്ചുവന്നുകെടുത്തിഅവിടെ കാവല്നിന്നിരുന്ന നാഗങ്ങളുടെ കണ്ണ് പൊടിപറത്തി അടപ്പിച്ച്നാലുപുറവും കറങ്ങിക്കൊണ്ടിരുന്ന എന്ത്രങ്ങളെ പക്ഷാഹതികൊണ്ടുഭേദിച്ച്അമൃതകുംഭവുംകൊണ്ടു പുറത്തുകടക്കുനതുകണ്ട ഇന്ദ്ര൯ വജ്രായുധത്തെ പക്ഷീന്ദ്രനുനേരെ പ്രയോഗിച്ചപ്പോള്‍അതിനെ തടയുവാനുള്ള ശക്തിയുണ്ടായിരുന്നിട്ടും തന്റെ കഴിവില്‍ അഹങ്കരിക്കാതെവജ്രായുധമുണ്ടാക്കുവാനുപയോഗിച്ച എല്ല് ഏതു മഹ൪ഷിയുടേതായിരുന്നുവോ; ആ മഹ൪ഷിയെയുംഇന്ദ്രന്റെ ത്രൈലോക്യചക്രവ൪ത്തിയെന്ന സ്ഥാനത്തെയും മാനിച്ച്തന്റെ ചിറകിന്റെ ചെറിയ ഒരംശം വജ്രായുധത്തിനായി സമ൪പ്പിച്ചു. ഇത്രയും വീര്യശാലിയായ ഒരാളോട്പിണങ്ങിയിരിക്കുന്നതു ബുദ്ധിയല്ലെന്നു തിരിച്ചറിഞ്ഞ ഇന്ദ്ര൯ ഗരുഡനോടു സഖ്യം ചെയ്തശേഷം എന്തുവരമാണ് താങ്കള്‍ക്ക് വേണ്ടതെന്നു ചോദിച്ചപ്പോളും‚ “വരങ്ങളൊക്കെ ദു൪ബലന്മാ൪ക്കുള്ളതാണ്എനിക്ക് എന്റെആവശ്യത്തിനുള്ള ബലമുണ്ടെങ്കിലും അങ്ങയെ ബഹുമാനിക്കുന്നതുകൊണ്ട് സ൪പ്പങ്ങള്‍ തനിക്കുഭോജ്യമായിത്തീരണംഎന്ന വരത്തെ വരിച്ചു. അനന്തരം അമൃതകുംഭംകൊണ്ടുപോകരുതേയെന്ന് ഇന്ദ്ര൯ യാചിച്ചപ്പോള്‍തനിക്ക് അമൃതൊന്നും ആവശ്യമില്ലെന്നുംതന്റെ അമ്മയെ ദാസ്യത്തില്‍നിന്നൊഴിവക്കാ൯വേണ്ടി പേരമ്മയെ ഒന്നു കബളിപ്പിക്ക൯ കൊണ്ടുപോവുകയാണെന്നുംതാ൯ ഈ അമൃകുംഭം വയ്ക്കുന്നിടത്തുനിന്ന് എടുത്തുകൊണ്ടപോകുന്നതിന് വിരോധമില്ലെന്നും ഗരുഡ൯ പറഞ്ഞപ്പോള്‍ ഇന്ദ്രനാശ്വാസമാവുകയുംഗരുഡന്റെ മാ൪ഗ്ഗത്തെ ഇന്ദ്ര൯ പി൯തുടരുകയും ചെയ്തു. വഴിക്കുവച്ച് ഗരുഡ൯ വിഷ്ണുഭഗവാനെ കാണുകയുംവിഷ്ണുവിന്റെ ധ്വജാവാസത്തെ (കൊടി അടയാളം) വരിച്ചശഷം‚ ‘ഭഗവ൯ തന്ന വരം താ൯ വരിച്ചുഇനി തന്നില്‍നിന്ന് ഭഗവാനും എന്തെങ്കിലും വരം വാങ്ങണമെന്ന് ഗരുഡ൯ ശഠിച്ചപ്പോള്‍ഗരുഡനോട്തന്റെ വാഹനമായിരിക്കുവ൯ ഭഗവാ൯ ആവശ്യപ്പെടുകയുംഅതുപ്രകാരം വൈനതേയ൯ വിഷ്ണുവിന്റെ വാഹനവുമായി. പിന്നീട്നാഗമാതാവായ കദ്രുവുംനാഗങ്ങളുമിരിക്കുന്ന ദ്വീപിലേക്ക് ചെന്ന ഗരുഡ൯ അമൃതകുംഭത്തെ ദ൪ഭപ്പുല്ലില്‍ വച്ചശേഷം‚ ‘താ൯ ഇതാ അമൃതത്തെ കൊണ്ടുവന്നു തന്നിരിയ്ക്കുന്നുവെന്നും‚ ‘അമ്മ വിനതയുടെ ദാസ്യം ഒഴിവായിരിക്കുന്നെന്നുംമംഗളസ്നാനംചെയ്ത് എല്ലാവരും അമൃതുകഴച്ചുകൊള്ളുഎന്നുംപറഞ്ഞ് അമ്മയേയുകൂട്ടി സ്വഗൃഹത്തിലക്കു പോയി. ആ തക്കംനോക്കി ഇന്ദ്ര൯ അമൃതകുംഭവും എടുത്ത് സ്വ൪ഗ്ഗത്തിലേക്കും പോയി. കുളികഴിഞ്ഞുവന്ന നാഗങ്ങള്‍ അമൃതകുംഭം കാണാതിരുന്നതുമൂലംകുംഭം വച്ചിരുന്ന പുല്ലിന്മേല്‍ കുറച്ചെങ്കിലും അമൃതു വീണിട്ടുണ്ടാകുമന്നുകരുതി ദ൪ഭപ്പുല്ലില്‍ നക്കുകയും തന്മൂലം നാവുമുറിഞ്ഞു രണ്ടായിത്തീരുകയുംഅമൃതസ്പ്പ൪ശ്ശഹോതുവായി ദ൪ഭ മേധ്യവസ്തുവായിത്തീരുകയും ചെയ്തു.
കദ്രുഅനുജത്തിയെ വഞ്ചനയിലൂടെ ദാസിയാക്കിയതുകൊണ്ട് അതേ നാണയത്തില്‍ത്തന്നെ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. തന്റെ ശിഷ്യനായ ദുര്യോധനന്റെ ദു൪ബുദ്ധിമൂലം തക്കതായ വിപരീതാനുഭവമായിരിക്കുമല്ലോഇവനും ലഭിക്കുക: ദ്രോണ൪ ചിന്തിച്ചുപോയി.
തുടരും...
(അക്ഷരതെറ്റുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുവാ൯ താല്പര്യപ്പെടുന്നു.)

Sunday, April 3, 2011

മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—04

ഓംനമോഭഗവതേവാസുദേവായ.

Download pdf

മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—04

മഹാഭാരതയുദ്ധം ആരംഭിക്കുന്നസമയത്ത്‚ “അങ്ങയുടെ ശിഷ്യനായ ധൃഷ്ടദ്യുമ്ന൯അങ്ങക്കെതിരെ യുദ്ധംചെയ്യുവാ൯ നിലയുറപ്പിച്ചതു കാണുന്നില്ലേ?” എന്ന ദുര്യോധനന്റെ കുറ്റപ്പെടുത്തലുകേട്ട ദ്രോണാചാര്യ൪ ചിന്തിച്ചു;

ഖഗമ൯ എന്ന സുഹൃത്തിന്റെ ശാപത്താല്വിഷമില്ലാത്ത സ൪പ്പമായിതീ൪ന്ന (ചേര) ‘സഹസ്രവാത്തെന്നു പേരായ ഒരു താപസ൯ഭാ൪ഗ്ഗവ വംശത്തിലെ നാലാം തലമുറക്കാരനായ തരുവിനെ കണ്ടുമുട്ടുകയുംത൯മൂലം ശാപമോചിതനായിത്തീരുകയും ചെയ്ത വേളയില്സ൪പ്പമായിരുന്ന തന്നെ തല്ലിക്കൊല്ലുവാനൊരുമ്പെട്ട തരുവിനോടു പറഞ്ഞ വാക്കുകള് ദ്രോണാചാര്യ൪ ഓ൪ത്തുപോയി. “എല്ലാ ജീവികള്ക്കുംബ്രാഹ്മണനു പ്രത്യേകിച്ചുംഅഹിംസയാണ് എല്ലാറ്റലുംവച്ച് ശ്രേഷ്ഠമായ ധ൪മ്മം. അതിനാല് ഒരു ജീവിയേയും ഹിംസിക്കരുത്. ജീവനെ രെക്ഷിക്കലാണ്ഹിംസിക്കല്ല ബ്രാഹ്മണന്റെ ധ൪മ്മം. ജനമേജയന്റെ സ൪പ്പയാഗത്തില് ധ൪മ്മനിരതനും വേദജ്ഞനുമായ ആസ്തികബ്രഹ്മണനാണല്ലോ സ൪പ്പങ്ങളെയൊക്കെ രക്ഷിച്ചത്.” തരുവിന് സ൪പ്പങ്ങളോട് വൈരാഗ്യമുണ്ടാകുവാ൯ തക്കതായ കാര്യങ്ങളും ഉണ്ടായിരുന്നല്ലോ. തരുവുമായി വിവാഹംനടത്തുവാ൯ തീരുമാനിച്ചിരുന്നസ്ഥുലകേശനെന്ന ഋഷിയുടെ വള൪ത്തുമകളുംവിശ്വാവസുവെന്ന ഗന്ധ൪വ്വരാജാവിന് മേനകയില് പിറന്നതുമായ പ്രമദ്വര എന്ന കന്യക സ൪പ്പവിഷമേറ്റു മരിച്ചപ്പോള്അവളുടെ പുന൪ജന്മത്തിനായി തന്റെ ആയുസ്സിന്റെ ഒരംശമാണല്ലോ തരു നഷ്ടമാക്കിയത്. അതുതന്നെയാണ് ഭ൪ഗ്ഗവവംശത്തിലെബ്രാഹ്മണരുടെ മഹത്വവും. ബ്രഹ്മസങ്കല്പത്താല്വരുണന്റെ യാഗശാലയിലെ അഗ്നികുണ്ഡത്തില്നിന്നു ജാതനായ ഭൃഗുമഹ൪ഷിയില്നിന്നാണല്ലോഭാ൪ഗ്ഗവവംശത്തിന്റെ തുടക്കം. ‘സ൪വ്വവും ഭക്ഷിക്കുന്നവനായിത്തീരട്ടെഎന്ന് അഗ്നിയെപോലും ശപിക്കുവാ൯പോന്ന ശക്തിയുള്ള ഭൃഗുമഹ൪ഷിയില്നിന്നാരംഭിച്ച ഭാ൪ഗ്ഗവവംശജനായ തരുവിതാ••• കേവലം ഒരു ചേരയുടെ ധ൪മ്മോപദേശത്തെ കേള്ക്കുകയുംഅനുസരിക്കുകയും ചെയ്യുന്നു.

അതുപോലെതന്നെജരല്കാരു എന്ന ബ്രാഹ്മണന്റെ പുത്രനായ ആസ്തികനാണല്ലോ; സ്വന്തം അമ്മയായ കദ്രുവിന്റെ ശാപത്താല്ജനമജയരാജാവിന്റെ സ൪പ്പയാഗാഗ്നിയില് വീണുമരിച്ചുകൊണ്ടിരുന്ന നാഗങ്ങളെ രക്ഷിച്ചത്. കദ്രുവിന്റെ സപത്നികുടിയായ (കശ്യപമഹ൪ഷിയുടെ ഭാര്യമാരായിന്നല്ലോദക്ഷപുത്രിമാരായ കദ്രുവിനത എന്ന സഹോദരിമാ൪) സഹോദരി വിനതയോട്ഉച്ചൈശ്രവസ്സെന്ന വെളുത്ത കുതിര (പാലാഴിമഥനംനടന്നപ്പോളുണ്ടായത്) യുടെ വാലുകറത്തതാണെന്ന നുണപറഞ്ഞ് വാതുവച്ച് തന്റെ അനുജത്തിയെ ദാസിയാക്കുവാ൯വേണ്ടിയുള്ള തന്ത്രം വിജയിപ്പിക്കുന്നതിനായിമക്കളായ നാഗങ്ങളോട് ആ കുതിരയുടെ വാലില്ചുറ്റിക്കിടന്ന് വെളുത്തവാല്കറുത്തതായി തോന്നിപ്പിക്കണം എന്നുപറഞ്ഞ അധ൪മ്മത്തിനു കൂട്ടുനില്ക്കാതിരുന്ന ധാ൪മ്മികളായ ഏതാനും നാഗങ്ങളെയാണല്ലോ; “ജനമേജയന്റെ യാഗാഗ്നിയില് വീണുമരിക്കാനിടയകട്ടെഎന്നുശപിച്ചത്. ജരല്കാരു എന്നബ്രാഹ്മണന്വാസുകിയുടെ മകളായ ജരല്കാരു എന്നുതന്നെ പേരായ ഭാര്യയില് ജനിച്ച ആസ്തികബ്രാഹ്മണ൯ നി൪വ്വഹിച്ചത്അധ൪മ്മത്തിനു കൂട്ടുനില്ക്കാത്തവരെ ആപത്തില്നിന്നും രക്ഷിക്കുക എന്ന സല്ക൪മ്മമാണല്ലോ. ചറുപ്പത്തില്തന്നെ വിരക്തനുംമഹാതപസ്വിയുമായിരുന്ന ജരല്ക്കാരുവിനേട് വംശത്തിലെ സന്താനപരമ്പരയില്നിന്നുകിട്ടുന്ന തിലോദകംകൊണ്ടാണ്ഞങ്ങള്ഉപജീവിക്കുന്നത്: അതുമുടക്കി ഞങ്ങളെ പൊട്ടക്കിണറ്റില്കിടന്നു നശിക്കാനിടയക്കല്ല്എന്ന പിതൃക്കളുട അഭ്യ൪ത്ഥനയെമാനിച്ച് പിതൃക്കളുടെ ഉപജീവനത്തിനുവേണ്ടിയുള്ള പിണ്ഡോദകസമ൪പ്പണം എന്ന സല്ക൪മ്മനി൪വ്വഹണത്തിനവേണ്ടയാണല്ലോ; വാസുകിയുടെ മകളെ വിവാഹംകഴിച്ചതുംആസ്തികനെന്നബ്രാഹ്മണശ്രേഷ്ഠന് ജന്മം നല്കിയതും. ബ്രാഹ്മണനെന്ന വാക്കിനുപോലും അപമാനംവരുത്തിക്കൊണ്ട്••• താനിപ്പോഴിതാ ദുര്യോധനന്റെ അധ൪മ്മത്തിനു കൂട്ടുനില്ക്കുന്നു.

തുടരും...

(അക്ഷരതെറ്റുകളുണ്ടെങ്കില് ചൂണ്ടിക്കാണിക്കുവാ൯ താല്പര്യപ്പെടുന്നു.)

Friday, April 1, 2011

മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—03



Click here for pdf download

ഓംനമോഭഗവതേവാസുദേവായ.

മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—03

മഹാഭാരതയുദ്ധം ആരംഭിക്കുന്നസമയത്ത്‚ “അങ്ങയുടെ ശിഷ്യനായ ധൃഷ്ടദ്യുമ്ന൯അങ്ങക്കെതിരെ യുദ്ധംചെയ്യുവാ൯ നിലയുറപ്പിച്ചതു കാണുന്നില്ലേ?” എന്ന ദുര്യോധനന്റെ കുറ്റപ്പെടുത്തലുകേട്ട ദ്രോണാചാര്യ൪ ചിന്തിച്ചു;

ത്രേതായുഗത്തിന്റെയുംദ്വാപരയുഗത്തിന്റെയും സന്ധിയില് ഭാ൪ഗ്ഗവരാമ൯ ഭാരതംമുഴു൯ ഇരപത്തിയൊന്നാവൃത്തി ചുറ്റിസഞ്ചരിച്ച്ദുഷ്ടന്മാരായ ക്ഷത്രിയന്മാരെ ഒന്നടങ്കം കൊന്നൊടുക്കിഅവരുടെ രക്തംകൊണ്ടുണ്ടായ അഞ്ചുതീ൪ത്ഥസ്ഥാനങ്ങളില് ത൪പ്പണംചെയ്ത്പിതൃക്കളെ സന്തോഷിപ്പിച്ച്തന്റെ ഹിംസാദോഷത്തെ ഇല്ലാതാക്കിയതുമുതല്, പവിത്രമായിതീ൪ന്ന സമന്തകതീ൪ത്ഥമെന്ന ഈ പുണ്യഭൂമിയില്അസുരാംശങ്ങളായി പിറന്ന കൗരവ൪ക്കുവേണ്ടിദേവാംശങ്ങളായി പിറന്ന പാണ്ഡവ൪ക്കെതിരെ‚ 1,09,350കാലാളും‚ 65,610കുതിരയും‚ 21,870ആനയും‚ 21,870തേരുമുള്ള ഈ അക്ഷൗഹിണിപ്പടയൊരുക്കിധ൪മ്മയുദ്ധത്തിനൊരുങ്ങിനില്ക്കുന്ന ഞാ൯ ധ൪മ്മത്തിന്റെ പക്ഷത്തോ? അധ൪മ്മത്തിന്റെ പക്ഷത്തൊ? ദുര്യോധന൯ ചെയ്യുന്നത് അധ൪മ്മമാണെങ്കിലും രാജാവിന്റെ സേവകനായ താ൯ രാജാവിന്റെ പക്ഷത്തുനില്ക്കുകയെന്നതാണ് തന്റെ ധ൪മ്മം. കൗരവപ്പടയുടെ സ൪വ്വസൈന്യാധിപനായി വാഴിയ്ക്കപ്പെട്ട ഭീഷ്മപിതാമഹ൯ ചിന്തിച്ചതും ഇപ്രകാരംതന്നെ ആയിരിയ്ക്കാം. ആത്യന്തികമായ സത്ത്തിന്റെ വിജയത്തിനായിഅധ൪മ്മത്തിന്റെ പക്ഷംചേ൪ന്നുകൊണ്ടുള്ള തന്റെ ഈ ആത്മഹത്യയാണ് തന്റെ നിയതമായ ക൪മ്മമെങ്കില് അതങ്ങിനെ അല്ലാതാക്കുവാ൯ തനിക്കെങ്ങിനെ സാധിയ്ക്കും?

അധ൪മ്മമായ പ്രവൃത്തിഅതെത്രതന്നെ നിസ്സാരമായാലുംഎത്രതന്നെ ചെറിയ ജീവിയോടു ചെയ്യുന്നതായാലുംഅത് പാപമാണെന്നും പാപം ചെയ്താല് ദുഃഖിയ്ക്കേണ്ടി വരുമെന്നുംഅറിവില്ലാതെ ചെയ്യുന്ന പാപങ്ങള് സല്ക്ക൪മ്മങ്ങളാകുന്ന ക൪മ്മങ്ങളെക്കൊണ്ട് പരിഹരിയ്ക്കാമെന്നുംആ പരിഹാരക൪മ്മങ്ങള് ഗുരുമുഖേന അറിയേണ്ടതണെന്നുമുള്ള തത്വത്തെ ഉദ്ഖോഷിക്കുന്ന ജനമേജയരാജാവിന്റെ സ൪പ്പസത്രകഥയുംഉപകഥകളും ഇവനോടൊന്നുപദേശിച്ചുകൊടുത്താലൊ എന്ന് ദുര്യോധനന്റെ ഗുരുവായ ദ്രോണ൪വിചാരിച്ചരിയ്ക്കാം.

ഗരുവിനെ പ്രീതിപ്പെടുത്തുവാ൯വേണ്ടി ശിഷ്യന്മാ൪ എന്തെല്ലാം ത്യഗങ്ങളെയാണ് അനുഷ്ടിക്കുന്നത്! ജലംമാത്രം ആഹാരമാക്കി കഠിന തപസ്സനുഷ്ടിക്കുന്ന ധൌമ്യനെന്ന മഹ൪ഷിയുടെ മൂന്നു ശിഷ്യന്മരില് ഒരുവനായ ആരുണിയോട്‚ ‘വരമ്പുപൊട്ടി പാടത്തു വെള്ളംകയറുന്നതു തടഞ്ഞുനി൪ത്തിയിട്ടു വരുഎന്ന് ഗുരു പറഞ്ഞയച്ചപ്പോള്ശക്തമായൊഴുകിച്ചാടുന്ന ജലപ്രവാഹം തടഞ്ഞു നി൪ത്താ൯ ആരുണി ശ്രമിച്ചട്ടും സഫലമാകുന്നില്ല എന്നുവന്നപ്പോള്ഗുരുപ്രീതക്കുവേണ്ടി തന്റെ ജീവനെപ്പോലും പണയപ്പെടുത്തിഭയങ്കരമായ മഴയും കുളിരും സഹിച്ച്വരമ്പോടുചേ൪ന്ന് വെള്ളച്ചട്ടത്തിനെതിരെ ഒരു വരമ്പായികിടന്ന് ജലപ്രവാഹത്തെ നിയന്ത്രിച്ചു. കുറച്ചു നേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്ന ശിഷ്യനെ അന്വേഷിച്ചുചെന്ന ഗുരു ശഷ്യന്റെ പ്രവൃത്തിയില് അതീവ സന്തുഷ്ടനാവുകയും

തന്റെവിളികേട്ടപ്പോള് വെള്ളത്തെ മുറിച്ചെഴുനേറ്റതുകൊണ്ട് ഉദ്ദാളകനെന്ന പേരില് പ്രസിദ്ധനാകട്ടെയെന്നുംഗുരുവചനത്തെ വേണ്ടതുപോലെ മാനിച്ചതുകൊണ്ട് എല്ലാ വേദങ്ങളുംധ൪മ്മശാസ്ത്രങ്ങളും നിന്നില് പ്രകശിക്കട്ടെയെന്നും അനുഗ്രഹിച്ചു. തന്റെ ശിഷ്യനായ ദുര്യോധനനിതാ••• ഗുരുവായ തന്നെ കുറ്റപ്പെടുത്തുന്നു.

ഉപന്യുവെന്ന ശിഷ്യനെ ധൌമ്യ൯ ഏല്പ്പച്ച ജോലി പശുവിനെ മേയ്ക്കലാണ്. പക്ഷെ ഉപമന്യുവിന്റെ ഉച്ചഭക്ഷണം ഒന്നൊന്നായി ഗുരു മുടക്കിയപ്പോള്ഗത്യന്തരമില്ലതെ അവിടെയുണ്ടായിരുന്ന എരിക്കിന്റെ ഇലകള്തിന്ന് ഉപമന്യു വയറുനിറക്കുകയുംഅതിന്റെ ഉഷ്ണം ദേഹത്തുബാധിച്ച്

കണ്ണുകളുടെ കഴ്ചനശിച്ച് ഒരു പൊട്ടകിണറ്റില് വീണു. ശിഷ്യനെ അന്വേഷിച്ചുവന്ന ഗുരു വിവരങ്ങള് ധരിച്ചപ്പോള് ശിഷ്യനെക്കൊണ്ട് അശ്വനീദേവന്മാരെ സുതിപ്പിച്ച് അവരൂടെ അനുഗ്രഹത്താല് കാഴ്ചശക്തി തിരിച്ചുനല്കി. താ൯ ശിഷ്യനോട് ഇത്രമാത്രം നി൪ദ്ദയത കാട്ടിയിട്ടുംഅവന്റെ ഗുരുഭക്തിക്കുകുറവുണ്ടായില്ല എന്നു മനസ്സിലാക്കിയ ധൌമ്യ൯ നിനക്കെല്ലാശ്രേയസ്സുകളുമുണ്ടാവട്ടെ എന്നുംഎല്ലാവേദങ്ങളുംശാസ്ത്രങ്ങളും നിന്നില് പ്രകാശിക്കട്ടെഎന്നും അനഗ്രഹിച്ചു. തന്റെ ശിഷ്യനായ ദുര്യോധനനെ ശപിക്കുകയല്ലെ വേണ്ടത്?

ധൌമ്യന്റെ മൂന്നാമത്ത ശിഷ്യനായ വേദനു കൊടുടുത്തത് വീട്ടുപണികള്ചെയ്ത് ഗുരുവിനെ ശുശ്രൂഷിക്കുക എന്ന ജോലിയാണ്. വേദനും എല്ലാ പ്രതികൂലസാഹചര്യങ്ങളെയുംകഷ്ടപ്പാടുകളെയും സഹിച്ചുകൊണ്ട് ഗുരുശുശ്രൂഷചെയ്യുകയും ചെയ്തു. സന്തുഷ്ടനായ ധൌമ്യ൯ വേദനെയും അനഗ്രഹിച്ച് സ൪വ്വജ്ഞനായി പറഞ്ഞയച്ചു. അനന്തരംവിവഹംകഴിച്ചു ഗൃഹസ്ഥനായിതീ൪ന്ന വേദബ്രാഹ്മണനും മൂന്നു ശിഷ്യന്മാരുണ്ടായി. തന്റെ ശിഷ്യന്മാ൪ ഗുരുകുലവാസത്തിന്റെ ക്ളേശം അനുഭവിക്കാ൯ ഇടയാകരുത് എന്നു മു൯കൂട്ടി തീരുമാനിച്ച വേദബ്രാഹ്മണ൯ശിഷ്യന്മരെ യാതൊരു ജോലിയും ഏല്പ്പിച്ചില്ല. ആഹാരം കഴിക്കലുംപഠിത്തവും മാത്രമായി അവ൪ വേദന്റെഗൃഹത്തില് സുഖമായി കഴിഞ്ഞു. അങ്ങിനെയിരിക്കെജനമേജയരാജാവ് വേദബ്രാഹ്മണനെ ഒരു യാഗത്തിനായി കൂട്ടിക്കൊണ്ടുപോയപ്പോള്ഉത്തങ്കനെന്ന ശിഷ്യനെയാണ് വേദ൯ ഗൃഹകാര്യങ്ങളെല്ലാം ഏല്പിച്ചത്. വേദബ്രാഹ്മണ൯ പോയതിനുശേഷം ഗൃഹിണി ഋതുമതിയായിഋതുസ്നാനം കഴിഞ്ഞപ്പോള്ഗൃഹസ്ഥ൯ ഇല്ലാത്തതുകൊണ്ട്ഋതു വന്ധ്യയായിപ്പോവാതിരിക്കാ൯വേണ്ടി ഗൃഹിണിയില് ഉത്തങ്ക൯ ഗ൪ഭധാരണം നടത്തണമെന്നാവശ്യപ്പെട്ടപ്പോള്അത് അധ൪മ്മമാണ് എന്നുപറഞ്ഞ് ഉത്തങ്ക൯ നിരാകരിക്കുയുണ്ടായി. യാഗംകഴിഞ്ഞു മടങ്ങിവന്ന വേദ൯വ൪ത്തമാനങ്ങളെല്ലാമറിഞ്ഞപ്പോള്ഉത്തങ്കനില് അതീവ സന്തുഷ്ടനാവുകയും‚ ‘എല്ലാ വിദ്യകളും അങ്ങയില് പ്രകാശിക്കട്ടെഎന്നുപറഞ്ഞ് അനുഗ്രഹിച്ച് സ്വഗൃഹത്തില്മടങ്ങി പ്പൊയ്ക്കൊള്ളുവാ൯ അനുവാദം കൊടുത്തു. ഗുരുദക്ഷിണയായി എന്തെങ്കിലും സ്വീകരിക്കണമെന്നുപറഞ്ഞ ഉത്തങ്കനോട്തനിക്കൊന്നും ആവശ്യമില്ലന്നുംനി൪ബന്ധമാണെങ്കില് ഗൃഹണിക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില് കൊടുത്തുകൊള്ളുവാ൯ അനുവദിക്കുകയും ചെയ്തു. “പൌഷ്യനെന്ന രാജാവിന്റെ രാജ്ഞിയുടെ ക൪ണ്ണാഭരണങ്ങള് തനിക്കുവേണമെന്നും നാലുദിവസങ്ങള്ക്കുശേഷം നടക്കുന്ന ബ്രാഹ്മണഭോജനത്തിന് ആഹാരം വിളമ്പുമ്പോള് ആ ആഭരണങ്ങള്ധരിക്കുവാ൯ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഉത്തങ്ക൯ ഉടനെതന്നെ പൌഷ്യമഹാരാജാവിന്റെ അരമനയിലേക്കുയത്രയായി. വഴിക്കുവച്ച് കാളപ്പുറത്തിരുന്ന ഒരു വലിയമനുഷ്യന്റെ ആജ്ഞപ്രകാരംആ കാളയുട ചാണകവുംമൂത്രവും കുറച്ചാഹരിച്ചശേഷം വയ്കഴുകി ശുദ്ധിവരുത്തി അരമനയില്ചെന്ന് രാജാവിനോട് തനിക്കു ഗുരുദക്ഷിണയി കൊടുക്കുവാ൯വേണ്ടി രാജ്ഞിയുടെ ക൪ണ്ണാഭരണങ്ങള് ദാനമായി ചോദിക്കുകയുംരാജ്ഞി സന്തോപൂ൪വ്വം അവ ഉത്തങ്കനു കൊടുക്കുകയും ചെയ്തു. ‘നാഗരാജാവായ തക്ഷകന് ഈ ആഭരണങ്ങളില് ആഗ്രഹമുണ്ടെന്നുംഅതുകൊണ്ട് ഒന്നു സൂക്ഷിക്കുന്നതു നന്നായിരിക്കുമെന്നുസൂചിപ്പിക്കുകയും ചെയ്തു.

ഉത്തങ്ക൯ ഗുരുഗൃഹത്തിലേക്കു മടങ്ങുന്ന വഴിയില്തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടുവന്ന നഗ്നനായ ഒരു കപടഭിക്ഷു (പാഖണ്ഡഭിക്ഷു)വിനെ കണ്ടതുകൊണ്ട്ഒന്നു ശുദ്ധിവരുത്താമെന്നു കരുതികുണ്ഡലങ്ങള് കരയ്ക്കുവച്ച് കുളത്തിലേക്കിറങ്ങിയ തക്കംനോക്കി പാഖണ്ഡ൯ ക൪ണ്ണാഭരണങ്ങള് എടുത്ത് തക്ഷകനെ ഏല്പിയ്ക്കുകയുംതക്ഷക൯ ഒരു മാളത്തിലൂടെ നഗലോകത്തേയയ്ക്ക് പോവുകയും ചെയതു. ഉത്തങ്ക൯ ഒരു വടിയെടുത്ത് തക്ഷക൯ ഇഴഞ്ഞിറങ്ങിയ മാളത്തെ കുഴിക്കുവാ൯ തുടങ്ങിയപ്പോള്ഇന്ദ്ര൯ തന്റെ വജ്റായുധത്തെ ഉത്തങ്കന്റെ സഹായത്തിനയച്ചുകൊടുക്കുകയും

ക്ഷണനേരംകൊണ്ട് ഉത്തങ്ക൯ നാഗലോകത്തില് പ്രവേശിയ്ക്കുകയും ചെയ്തു. തക്ഷകനെ തിരഞ്ഞുനടന്ന ഉത്തങ്ക൯ കണ്ടത്വെളുത്തതുംകറുത്തതുമായ നൂലുകള് കൂട്ടിയോജിപ്പിച്ച് വസ്ത്രം നെയ്യുന്ന രണ്ടുസ്ത്രീകളെ ആണ്. പന്ത്രണ്ടഴികളുള്ള ചക്രം ഘടിപ്പിച്ച ആ നെയ്ത്തെന്ത്രം ആറുപേരാണ്തിരിച്ചുകൊണ്ടിരിക്കുന്നത്. അടുത്തുതന്നെ ഒരു പുരുഷനുംമനോഹരമായ ഒരു കുതിരയും നില്ക്കുന്നു. കാര്യമൊന്നും മനസ്സിലായില്ലെങ്കിലുംഉത്തങ്ക൯ അവരെ സ്തുതിച്ചപ്പോള്ആ പുരുഷ൯ ഉത്തങ്കന്റെ ആവശ്യം ആരായുകയുംആ പുരുഷന്റെ നി൪ദ്ദേശപ്രകാരം ഉത്തങ്ക൯ ആകുതിരയുടെ ഗുദത്തില്കൂടി ഊതിയമാത്രയില്കുതിരയുടെ സകലസ്രോതസ്സുകളില്കൂടി ധാരാളം പുകയോടുകൂടിയ അഗ്നിജ്വാലകള് പുറപ്പെടുകയുംനാഗലോകം ദഹിക്ക൯തുടങ്ങുകയും ചെയ്തപ്പോള്തക്ഷക൯ ഭയപ്പെട്ട് വേഗത്തില് കുണ്ഡലങ്ങള് ഉത്തങ്കനെ തിരിച്ചേല്പിച്ചു. നാലാംദിവസമായി; ദൂരത്തുള്ള ഗുരുഗൃഹത്തില് പെട്ടന്നെങ്ങിനെ എത്തിചേരുമെന്നാലോചിച്ചു വിഷമിച്ചു നിന്നപ്പോള്വീണ്ടും ആപുരുഷന്റെ നി൪ദ്ദേശപ്രകാരം ഉത്തങ്ക൯ കുതിരപ്പുറത്തുകയറുകയുംക്ഷണനേരംകൊണ്ട് ഗുരുഗൃഹത്തിലെത്തിച്ചേരുകയുംഗുരുപത്നിക്ക് ഗുരുദക്ഷിണ സമ൪പ്പക്കുകയുംചെയ്തു. അനന്തരം ഗുരുവിനോട്നടന്ന സംഭവങ്ങളെല്ലാം വ്യക്തമാക്കിഅതിന്റെയെല്ലാം തത്വമെന്താണെന്നുദ്ബോധിപ്പിക്കണമെന്നപേക്ഷിച്ചപ്പോള്വേദബ്രാഹ്മണ൯ പറഞ്ഞു; “വത്സാഉത്തങ്കനീ ആദ്യം കണ്ട പുരുഷ൯ ഇന്ദ്രനുംകാള ഐരാവതവുമാണ്. നീ കഴിച്ച കാളച്ചാണകം അമൃതാണ്. ഇന്ദ്ര൯ എന്റെ ഇഷ്ടനായതുകൊണ്ട് നിന്നോട് ദയ കാണിച്ചതാണ്. നാഗലോകത്തുകണ്ട സ്ത്രീകള് ധാതാവുംവിധാതാവുമാണ്. വെളുത്തതും കറുത്തതുമായ നൂലുകള് പകലുംരാത്രിയുമാണ്. പന്ത്രണ്ടഴികളുള്ള ചക്രം സംവത്സരവുംഅതുകറക്കുന്ന ആറുപേര് ഋതുക്കളുമാണ്. അവിടെകണ്ട പുരുഷ൯ മഴയുടെ ദേവനാണ് (പ൪ജ്ജന്യ൯). കുതിര അഗ്നിയിണ്. ഈ ദേവന്മാരൊക്കെ അനുഗ്രഹിച്ചതുകൊണ്ടാണ് നിനക്ക് തക്ഷകനെ ജയിച്ച് ഈ മഹല്ക്കാര്യം സാധിക്കുവാ൯ കഴിഞ്ഞത്എന്നുപറഞ്ഞ് എല്ലാ ശ്രേയസ്സുകളുമുണ്ടാകട്ടെ എന്നനുഗ്രഹിച്ച് ഉത്തങ്കനെ സ്വഗൃഹത്തിലേക്കുയാത്രയാക്കി. ഗുരുവായ തന്നെക്കൊണ്ട് അധ൪മ്മംചെയ്യിക്കുന്ന ദുര്യോധനനെ ദേവന്മാ൪ അനുഗ്രഹിക്കുകയല്ലശപിക്കുകയായിരിക്കും ചെയ്യുക; ദ്രോണ൪ ചിന്തിച്ചു.

ഗുരുകാര്യത്തിനുവേണ്ടി പ്രവ൪ത്തിച്ച നിരപരാധിയായ തന്നെകാരംകൂടാതെ ബുദ്ധിമുട്ടിച്ച തക്ഷകനെ ഒരു പാഠം പഠിപ്പിക്കണമെന്നു നിശ്ചയിച്ച ഉത്തങ്ക൯തക്ഷകനാല്കൊല്ലപ്പെട്ട പരീക്ഷിത്തുരാജാവിന്റെ മകനായ ജനമേജയരാജാവിനെ ചെന്നു കാണുകയും‚ “അങ്ങയുടെ അച്ഛനോട് മനപ്പൂ൪വ്വം അപരാധം ചെയ്ത തക്ഷകനോട്പ്രതികാരം ചെയ്യേണ്ടതാണ്ക്ഷത്രിയക൪മ്മമെന്നും‚ “അതങ്ങുചെയ്ട്ടില്ലഎന്നുംപറഞ്ഞ് ജനമേജയന്റെ ധ൪മ്മലോപത്തെ ശക്തിയായി ആക്ഷേപിക്കുകയും‚ “അങ്ങനെ ചെയ്യാതിരിക്കുന്നത് അങ്ങയുടെ ക്ഷാത്രത്തിനുകുറവാണ്എന്നും‚ “അതുകൊണ്ട് സ൪പ്പയാഗംനടത്തി തക്ഷകനടക്കം സ൪വ്വനാഗങ്ങളെയും ഹോമാഗ്നിയില് ആഹൂതിചെയ്യണംഎന്നുമൊക്കെ ഉത്തങ്ക൯ പറഞ്ഞതു ശരിയാണെന്നുതോന്നിയ ജനമേജയരാജാവും സഹോദരന്മാരുംതങ്ങളുടെ അച്ഛന്റെ മരണകാരണമായവരോടുള്ള പ്രതികാരമായിട്ടാണല്ലോ; വളരെ കൊല്ലങ്ങളെക്കൊണ്ടവസാനിക്കുന്നതായ സ൪പ്പസത്രം നടത്തിയത്. തന്റെ ശിഷ്യനായ ദുര്യോധന൯ ഏതുധ൪മ്മപാലനത്തിനുവേണ്ടിയാണ് ഗുരുവായ തന്നെക്കൊണ്ടിതൊക്കെ ചെയ്യിക്കുന്നത്? ‘ബ്രാഹ്മണന്റെ ഹൃദയം വെണ്ണയുംവാക്കുവജ്റവുമാണ്’; അതുകൊണ്ടാണല്ലോ അധ൪മ്മമെന്നറിഞ്ഞിട്ടും താ൯ ഇവന്റെകൂടെ നില്ക്കുന്നത്. പക്ഷെ ക്ഷത്രിയന്റെ വാക്കു വെണ്ണയും ഹൃദയം വജ്റവുമാണ്’. അതുകൊണ്ടാണല്ലോ സ൪വ്വനാശത്തിനായുള്ള ഈ യുദ്ധത്തിനുവേണ്ടി ഇവ൯ കോപ്പുകൂട്ടുന്നതും!

തുടരും...

(അക്ഷരതെറ്റുകളുണ്ടെങ്കില് ചൂണ്ടിക്കാണിക്കുവാ൯ താല്പര്യപ്പെടുന്നു.)